ശേഷം

 


ഇരുന്നിരുന്നെന്നെ

മറന്നു പോകുന്നു .

ചികഞ്ഞെടുക്കാ-

നൊന്നു നടക്കും .

ഒരു മിന്നൽപ്പിണർ

ഒരുഗ്രസ്ഫോടനം.

ഏകാന്തമാം

വഴിത്താര


ഇരിപ്പിലെന്നെ

മനനം ചെയ്യുന്നു

എന്തൊരഴുക്ക്

കൈ കഴുകി

വെളുക്കുന്നു മനസ്സും 


എന്നെ തിരക്കാനൊട്ടു

നേരമില്ലാക്കാലത്ത്

മന്മഥനെന്ന് നിനച്ചു .

ഇന്നെന്നെ മാത്രം 

കാണും നേരത്തറിവൂ

ലഹരി തൻ കന്മദം .


തിരിച്ചു പോക്കുണ്ടാവും

കാലമതെഴുതും നിശ്ചയം 

നിശ്ചയിക്കണമിനിയു-

മെങ്ങിനെ ജീവിക്കണമെന്ന് ..

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്