പുൽവാമയിൽ പൊലിഞ്ഞ വസന്തം !
ചോരയും ഗന്ധകവും മതവും
മണക്കുന്ന അക്ഷരങ്ങൾ
ഒരു കൂട്ടായ്മയ്ക്കായ് കേണു .
രാത്രിയുടെ അന്ത്യയാമത്തിൽ
ഞാൻ പുൽവാമയെയോർത്തു .
മഞ്ഞ് വീണ് നനഞ്ഞലോഹക്കൂമ്പാരത്തിൽ
കത്തിയെരിഞ്ഞ സീറ്റുകളിൽ
കിനാവുകളിൽ
അമ്മയെയോർത്ത
പ്രണയിനിയെ ചുംബിച്ച
കുഞ്ഞുങ്ങളെ തലോടിയ
ശരീരങ്ങൾ എഴുന്നേറ്റിരിക്കുന്നതായി കണ്ടു .
അവർ ചർച്ചയിലായിരുന്നു.
രാജ്യ രാജ്യാന്തര പ്രശ്നങ്ങൾ
കൈവിട്ടവർ
കുടുംബാംഗങ്ങളുടെ പേർ
മന്ത്രിക്കുന്നുണ്ടായിരുന്നു .
" ഉമേ ...
സുമിതേ...
എന്നൊക്കെ അവ്യക്ത നാമങ്ങൾ കേട്ടു ..
ഉറക്കത്തിലെഴുന്നേറ്റ
ഒരു സ്ത്രീ ശബ്ദവും
"ഓ ...."
വസന്തം
ഓരോ നാടുകൾ തേടി പോകുകയാണ് .
ഔദ്യേഗിക ചടങ്ങുകൾ കഴിഞ്ഞ്
ഞാനും നീയും
മാത്രമാവുന്ന സമയത്ത്
ഞാനെന്റെ രാജ്യസ്നേഹം
പ്രകടിപ്പിക്കും ...
വസന്തം
വേനൽച്ചെടികളെ
തേടിപ്പോവുകയാണ് .
തളിർക്കാൻ !!
തളിർപ്പിക്കാൻ !!
Comments
Post a Comment