എഴുത്തുമോഹം

 

കവിതയെഴുതുമ്പോൾ

കനലായിത്തോന്നും ചുറ്റും.

ജ്വാലയില്ലാ മുഴുത്ത കനൽ .

കാറ്റൊന്നൂതുമ്പോൾ 

ചാരംമൂടാ കനൽ .

പഴുത്തയക്ഷരങ്ങൾ

പതം വരുത്തിയമർത്തി

കൈവെള്ളയിൽ .

ഒരു കവിതാശയത്തിനിണങ്ങു

മക്ഷരങ്ങൾ കോർക്കും ക്ഷണം .

ചേരുംപടി ചേർത്തുവെച്ച്

പടിഞാറൻ കാറ്റിലുണങ്ങാൻ വെപ്പ് ..


ഉപ്പ് കൂട്ടിനുണയുന്ന 

നിരൂപക വക്രദൃഷ്ടികൾ 

കൊഴുപ്പു തുപ്പൽ തൂറ്റുമെങ്കിലും ..

പതം വരുത്തണം

ക്രമം തെറ്റാതടുക്കണം .

ആയിരം സൂര്യവെളിച്ചമൊലിയ്ക്കു

മൊരു വജ്രഹാരമാവണമത് .

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്